ഉത്തര്‍പ്രദേശിലെ പ്രശസ്തനായ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്ക്കുമെന്ന് വെല്ലുവിളിച്ച തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് റിജു ദത്ത ഒടുവില്‍ മാപ്പിരന്നു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ക്രമസമാധാനപാലനത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥനായിരുന്നു അജയ് പാല്‍ ശര്‍മ്മ. സൗത്ത് 24 പര്‍ഗാനാസ് പോലുള്ള സെന്‍സിറ്റീവ് മേഖലകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ദേഹത്തിനെതിരെ റിജു ദത്ത നിരന്തരം വീഡിയോകളിലൂടെ ഭീഷണി മുഴക്കിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ അജയ് പാല്‍ ശര്‍മ്മയെ ജയിലില്‍ അടയ്ക്കുമെന്നായിരുന്നു റിജു ദത്തയുടെ പ്രധാന ഭീഷണി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബിജെപി അധികാരത്തില്‍ എത്തിയതോടെ റിജു ദത്ത തന്റെ നിലപാട് തിരുത്തുകയും അജയ് പാല്‍ ശര്‍മ്മയോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു. താന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് അത്തരം വീഡിയോകള്‍ ചെയ്തതെന്നും, വ്യക്തിപരമായി അദ്ദേഹത്തോട് വിരോധമില്ലെന്നും റിജു ദത്ത വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ചില മുതിര്‍ന്ന ബിജെപി നേതാക്കളുടെ പ്രേരണയാലാണ് താന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് റിജു ദത്ത ന്യായീകരിക്കുന്നു. തൃണമൂല്‍ പാര്‍ട്ടി ഓഫീസില്‍ ഇരുന്നാണ് വീഡിയോ ചിത്രീകരിച്ചതെന്നും പാര്‍ട്ടി ലൈന്‍ അനുസരിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ തന്റെ കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
'സിംഹം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ, നൂറിലധികം ക്രിമിനലുകളെ ഏറ്റുമുട്ടലുകളിലൂടെ വധിച്ച ചരിത്രമുള്ള ഉദ്യോഗസ്ഥനാണ്. ബംഗാളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തൃണമൂല്‍ നേതാവായ ജഹാംഗീര്‍ ഖാനെ വീട്ടിലെത്തി വെല്ലുവിളിച്ചതും, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതും വലിയ ചര്‍ച്ചയായിരുന്നു.
Photo and News Source: Janmabhumi










