മുംബൈ: ഐപിഎൽ മത്സരങ്ങളുടെ സമയത്ത് താരങ്ങളുടെ വ്യക്തിജീവിതം പൊതുവേദികളിലും ടീം ബസുകളിലും ഹോട്ടലുകളിലും കൂടെ വരുന്ന പങ്കാളികളിലൂടെ വർധിച്ചുവരുന്നു. ബിസിസിഐ ഈ പ്രവണതയെ ‘ഗേൾഫ്രണ്ട് കൾച്ചർ’ എന്ന് വിളിക്കുന്നു. സോഷ്യൽ മീഡിയ ഇടപെടലുകൾ വഴി ടീമിന്റെ ആന്തരിക വിവരങ്ങൾ പുറത്തുപോകാനുള്ള സാധ്യതയെക്കുറിച്ചാണ് ബോർഡ് ആശങ്കാകുലരായത്.

ചില താരങ്ങളുടെ പങ്കാളികൾ മുൻപ് ബെറ്റിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്ത സംഭവങ്ങളും ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഐപിഎല്ലിന്റെ വിശ്വാസ്യതക്കും പ്രതിച്ഛായയ്ക്കും തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു. നിലവിലെ നിയമപ്രകാരം ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കുമാണ് അനുമതി. എന്നാൽ ചിലർ തങ്ങളുടെ പങ്കാളികളെ ‘ഓഫീഷ്യൽ പാർട്ണർ’ എന്ന നിലയിൽ പരിചയപ്പെടുത്തി ഒപ്പം താമസിപ്പിക്കുന്നത് ആരുടെ അനുമതിയോടെയാണെന്നതിൽ വ്യക്തത വേണമെന്ന് ബോർഡ് നിർദ്ദേശിക്കുന്നു.

ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, അർഷ്ദീപ് സിംഗ് തുടങ്ങിയ താരങ്ങൾ സീസണിൽ സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തതായി റിപ്പോർട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ നിലവിൽ വരുമെന്നാണ് ബോർഡ് അറിയിച്ചത്.

Photo and News Source: Newsthen