വോട്ടെണ്ണലിന്റെ തലേന്നാണ് കോൺഗ്രസിലെ മന്ത്രിസഭാ പോരാട്ടം കൂടുതൽ കടുപ്പമുള്ളതായി തീർന്നത്. പലയിടത്തും വിഡി സതീശന് അനുകൂലമായി ഫ്ലക്സുകൾ ഉയർത്തുമ്പോൾ, പരുമല പള്ളിയിൽ രമേശ് ചെന്നിത്തലയ്ക്കായി പ്രത്യേക കുർബാന നടത്തി.
യൂത്ത് കോൺഗ്രസ് നേതാവും പള്ളിപ്പാട് മണ്ഡലം പ്രസിഡന്റുമായ സിജോ കുഞ്ഞാണ്ടിയാണ് ഈ നേർച്ചയ്ക്ക് പണം നൽകിയത്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കുർബാന നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഡി സതീശന് അനുകൂലമായി പത്തനംതിട്ടയിലും ഫ്ലക്സുകൾ ഉയർന്നിരുന്നു. 'നിലപാടുകളുടെ രാജകുമാരൻ സതീശൻ' എന്ന് ഫ്ലക്സുകളിൽ കുറിച്ചിരുന്നു. തൊടുപുഴയിലും വൻ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. പോരാട്ടം കൂടുതൽ കടുപ്പമുള്ളതായി തീർന്നതോടെ കെപിസിസി രംഗത്ത് താക്കീതുകൾ വന്നിരുന്നു. എന്നാൽ, നേതാക്കൾ ഇതൊന്നും ലക്ഷ്യമാക്കാതെ പോരാട്ടം തുടർന്നുകൊണ്ടിരിക്കുന്നു.
Photo and News Source: Kairali News










