ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അവരുടെ പുതിയ സമാധാന നിര്‍ദ്ദേശങ്ങളോട് ഡോണള്‍ഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ഇറാൻ ഒരു കരാറിന് തയ്യാറാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അവരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസില്‍ അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ഭരണകൂടത്തിനുള്ളില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയാണ് ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ചിതറിക്കിടക്കുന്ന' നേതൃത്വത്തിന് കൃത്യമായ തീരുമാനമെടുക്കാനാവില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാനുമായി ഇനി രണ്ട് വഴികളേയുള്ളൂ: ശക്തമായ സൈനിക നടപടിയിലൂടെ അവരെ തകര്‍ക്കുക അല്ലെങ്കിൽ ഒരു കരാറിലെത്തുക. ബോംബാക്രമണം പുനരാരംഭിക്കാനുള്ള താല്‍പ്പര്യമില്ലെങ്കിലും, യുഎസ് സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്നുള്ള സൈനിക നീക്കങ്ങള്‍ക്കുള്ള പുതിയ പ്ലാനുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ ട്രംപ് നിരാകരിച്ചു. ഇറാന്റെ നേതൃത്വത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് പരിഹാരത്തിന് തടസമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Photo and News Source: Kerala Online News