ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തില്‍ 22 ബുദ്ധസന്യാസിമാരെ വന്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് പിടികൂടി. ഓരോരുത്തരുടെയും ബാഗില്‍ നിന്ന് അഞ്ച് കിലോ വീതം കഞ്ചാവ് കണ്ടെടുത്തു. വിദ്യാര്‍ത്ഥികളായ സന്യാസിമാര്‍ക്ക് തായ്ലന്‍ഡിലേക്ക് നാല് ദിവസത്തെ സൗജന്യ യാത്ര സ്‌പോൺസർ ചെയ്തതായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഒരു സന്യാസി യാത്ര ഏകോപിപ്പിച്ചതായി പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഇവര്‍ക്ക് ലഗേജുകളില്‍ ഒളിപ്പിച്ച കഞ്ചാവ് സംഭാവനയായി ലഭിച്ചതാണെന്നും കൊളംബോയിലെത്തുമ്പോള്‍ വാന്‍ ശേഖരിക്കുമെന്നും പറഞ്ഞായിരുന്നു ബാഗുകള്‍ നല്‍കിയത്. മയക്കുമരുന്നാണെന്നറിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം. സന്യാസിമാരുടെ ഫോണുകളില്‍ നിന്ന് തായ്ലന്‍ഡിലെ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. 22 പേരെയും ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായുള്ള സംഭവമാണിത്.

Photo and News Source: Kerala Online News