തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ടിൽ കാണാതായ മകൻ ഗിരീഷിനെ അന്വേഷിച്ച് അവസാനം വരെ അലഞ്ഞ ഗൗരി അമ്മ മരിച്ചു. തൃശൂർ കോട്ടപ്പുറം സ്വദേശിനിയായ ഗൗരി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ബോധം വന്നപ്പോഴും ഗൗരി മകനെ അന്വേഷിച്ചിരുന്നു. മകനെ കാണാനാകാതെ വിയോചിച്ച അവരുടെ വിയോ​ഗം ബന്ധുക്കളെയും നാടിനെയും വേദനിപ്പിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പത്തുപേർ ചികിത്സയിലുണ്ട്. 14 പേർ മരണമടഞ്ഞ അപകടത്തിൽ നാലുപേരുടെ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. തൃശ്ശൂർ പൂരം ആചാരപരമായി നടത്താനാണ് തീരുമാനം.

പാറമ്മേൽക്കാവിന്റെ യോ​ഗത്തിൽ പൂരം നടത്തിപ്പിൽ തീരുമാനമായി. വെടിക്കെട്ട് ഒഴിവാക്കി, ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്തും. ഈ മാസം 24 വരെ ദുഃഖാചരണം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. 25, 26 തീയതികളിൽ പൂരം ആഘോഷിക്കും.

Photo and News Source: Kairali News