ത്രിപുരയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ കാറ്റും കനത്ത മഴയും പെയ്തു. ഈ ദുരന്തത്തിൽ ഒരു കുട്ടിയടക്കം രണ്ട് പേർ മരിക്കുകയും, നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉനക്കോട്ടി ജില്ലയിലെ രാധാനഗറിൽ മണ്ണുകൊണ്ട് നിർമ്മിച്ച വീടിന്റെ ഭിത്തി തകരുകയും അഞ്ചുവയസുകാരൻ മരിക്കുകയും ചെയ്തു. ധലായ് ജില്ലയിൽ മിന്നലേറ്റ് മറ്റൊരാളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തുടനീളം 3,997 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 180 വീടുകൾ പൂർണ്ണമായും തകരുകയും ചെയ്തു.
129 വൈദ്യുതി തൂണുകൾ കടപുഴകി വീണു. ദുരിതബാധിതർക്ക് നാല് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 243 കുടുംബങ്ങൾ ക്യാമ്പുകളിൽ നിന്ന് മടങ്ങി. സാഹചര്യം മെച്ചപ്പെട്ടതോടെ 79. 59 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. സെപാഹിജാല, സൗത്ത് ത്രിപുര ജില്ലകളിൽ വെള്ളിയാഴ്ചയും ശക്തമായ മഴ തുടരാനുള്ള സാധ്യതയുണ്ട്.
Photo and News Source: Janam TV









