ലഖ്‌നൗവിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ രണ്ട് ദിവസത്തെ അഭ്യാസപ്രകടനത്തിന് തുടക്കം കുറിച്ചു. വ്യോമസേനയുടെ നേതൃത്വത്തിലുള്ള ഈ പരിപാടി ഇന്നലെ ആരംഭിച്ചു. സുഖോയ് എസ്‌യു-30എംകെഐ, എസ്ഇപിഇസിഎടി ജാഗ്വാര്‍, എയര്‍ബസ് സി-295 തുടങ്ങിയ മുന്‍നിര വിമാനങ്ങളുടെ ടേക്ക്ഓഫ്, ലാന്‍ഡിങ്ങ് എന്നിവ പ്രദര്‍ശിപ്പിച്ചു.
യുദ്ധവിമാനങ്ങളെ സമീപം നിന്ന് നിരീക്ഷിക്കുവാനുള്ള അവസരം ജനങ്ങൾക്ക് ലഭിച്ചതോടൊപ്പം, എക്‌സ്പ്രസ് വേകളിലൂടെ വ്യോമാക്രമണങ്ങളെ ചെറുക്കാനുള്ള ഇന്ത്യയുടെ തന്ത്രവും ഈ പ്രദര്‍ശനം വെളിപ്പെടുത്തി. മുന്‍കരുതലായി എക്‌സ്പ്രസ് വേയുടെ 12 കിലോമീറ്റർ ഭാഗത്തെ ഗതാഗതം മെയ് 1 വരെ നിർത്തി. പ്രദര്‍ശനം അവസാനിച്ച ശേഷം മെയ് 2 മുതൽ ഗതാഗതം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Photo and News Source: Janmabhumi



