ഗുരുവായൂര്‍ ക്ഷേത്രത്തിൽ വിഷുദിനാഘോഷങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി. പുലര്‍ച്ചെ 2.55-ന് ഭഗവാനെ കണികാണുന്ന ചടങ്ങുകള്‍ക്ക് തുടക്കമാകും. വന്‍ ഭക്തജനത്തിരക്കിനെത്തുടര്‍ന്ന് ദേവസ്വം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുലര്‍ച്ചെ 2.55 മുതല്‍ ഒരു മണിക്കൂര്‍ ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാം. കണി കണ്ട് തൊഴുതുവരുന്നവര്‍ക്ക് മേല്‍ശാന്തി ടി.എം. കൃഷ്ണന്‍ നമ്പൂതിരി വിഷുക്കൈനീട്ടം നല്‍കും.

കീഴ്ശാന്തിമാര്‍ ഇന്നു രാത്രി തന്നെ കണിക്കോപ്പുകള്‍ ഒരുക്കി. ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, വാല്‍ക്കണ്ണാടി, സ്വര്‍ണ്ണം തുടങ്ങിയ ഐശ്വര്യചിഹ്നങ്ങള്‍ ഉരുളിയില്‍ നിരത്തിവെക്കും. പുലര്‍ച്ചെ 2 മണിയോടെ മേല്‍ശാന്തി ശ്രീലകവാതില്‍ തുറന്ന് ഭഗവാനെ കണി കാണിച്ചശേഷം ദര്‍ശനത്തിനായി ഭക്തരെ അനുവദിക്കും.

പുലര്‍ച്ചെ 2.30-ന് ഭരണസമിതി അംഗങ്ങള്‍ക്കും വിവിഐപികള്‍ക്കുമായി പ്രത്യേക ദര്‍ശനം. തുടര്‍ന്ന് 2.55 മുതല്‍ പൊതുജനങ്ങള്‍ക്ക് അവസരം. മുതിര്‍ന്ന പൗരന്മാരും പ്രാദേശിക ഭക്തരും 500 ടോക്കണുകള്‍ വീതം 3.30 മുതല്‍ ലഭിക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ നമസ്‌കാര മണ്ഡപത്തിലെ കണിയും സോപാനത്തിനടുത്ത് ഭഗവാന്റെ തങ്കത്തിടമ്പും ദര്‍ശിക്കാവുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍.

ക്ഷേത്രത്തില്‍ നാളെ ദേവസ്വം വക സദ്യയും പാല്‍പായസ വിതരണവും ഉണ്ടായിരിക്കും. കാലത്തും ഉച്ചകഴിഞ്ഞും മേളത്തോടെയുള്ള കാഴ്ചശീവേലിയ. ഗുരുവായൂര്‍ ശശി മാരാര്‍, കക്കാട് രാജപ്പന്‍ മാരാര്‍ എന്നിവര്‍ പഞ്ചാരിമേളത്തിന് നേതൃത്വം. രാത്രിയില്‍ നാഗസ്വരമേളത്തോടെയും ഇടയ്‌ക്കയുടെ അകമ്പടിയോടെയും വിഷുവിളക്ക് എഴുന്നള്ളിപ്പ് നടക്കും. തിരക്കിനെ നിയന്ത്രിക്കുന്നതിന് ദേവസ്വം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Photo and News Source: Janam TV