ന്യൂഡൽഹി: ഇന്ത്യയുടെ ഭാവിയുദ്ധ തയ്യാറെടുപ്പിൽ റഫാലോ ബ്രഹ്മോസോ മാത്രമല്ല, പുതിയൊരു തന്ത്രപ്രധാന ഉപകരണവും കടന്നു വരുന്നു. ആളില്ലാത്ത ആകാശവിമാനങ്ങളാണ് അത. ശത്രുവിന്റെ മേഖലയിലേക്ക് നുഴഞ്ഞുകയറി ആക്രമണം നടത്താൻ കഴിവുള്ള ഇവ, വരും കാലങ്ങളിൽ യുദ്ധരംഗത്ത് നിർണ്ണായക പങ്കു വഹിക്കും.
39,000 കോടി രൂപയുടെ പദ്ധതിയിലൂടെ ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന ‘ഘാതക്’ എന്ന ആളില്ലാത്ത ആകാശവിമാനമാണ് ഈ മുന്നേറ്റത്തിന്റെ മുഖ്യഭാഗം. പരീക്ഷണഘട്ടത്തിലിരുന്ന ഈ പദ്ധതി ഇപ്പോൾ ‘റിമോട്ട് പൈലറ്റഡ് സ്ട്രൈക്ക് എയർക്രാഫ്റ്റ്’ എന്ന പേരിൽ പൂർണ്ണ സൈനിക ഉപകരണമായി മാറിയിരിക്കുന്നു.
ഇത്തരം വിമാനങ്ങൾ പരമ്പരാഗത യുദ്ധവിമാനങ്ങളെക്കാൾ മുന്നിലാണ്. പൈലറ്റില്ലാതെ തന്നെ ശത്രുമേഖലയിൽ പ്രവേശിച്ച് ആക്രമണം നടത്താൻ കഴിയുന്ന ഇവ, അടുത്ത തലമുറ പോർവിമാനങ്ങളായ എ.എം.സി.എ. യുമായി സംയോജിച്ച് പ്രവർത്തിക്കും. ഇതിലൂടെ ഇന്ത്യയുടെ ആഗോള സൈനിക ശേഷി വളരെയേറെ ഉയരും.
റാഫേൽ, ബ്രഹ്മോസ് പോലുള്ള വിശ്വസ്ത ഉപകരണങ്ങളിൽ നിന്നുള്ള പാഠങ്ങളാണ് ഇന്ത്യയെ പുതിയ സ്റ്റെൽത്ത് സാങ്കേതികവിദ്യയിലേക്ക് നയിച്ചത്. ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിച്ച് ആഴത്തിലുള്ള ആക്രമണങ്ങൾ നടത്താൻ കഴിയുന്ന രീതിയിലാണ് ‘ഘാതക്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിആർഡിഒയുടെ ‘സ്റ്റെൽത്ത് വിംഗ് ഫ്ലൈയിംഗ് ടെസ്റ്റ്ബെഡ്’ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്.
Photo and News Source: Janmabhumi







