പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 594 കിലോമീറ്റർ ദൈർഘ്യമുള്ള ഗംഗാ എക്സ്പ്രസ് വേ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണ്.

മീററ്റിനെയും പ്രയാഗ് രാജിനെയും ബന്ധിപ്പിക്കുന്ന ഈ ഇടനാഴി കിഴക്കൻ ഉത്തർപ്രദേശിന്റെ വികസനത്തിനു പുതിയ സാധ്യതകൾ തുറന്നു. 3.5 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ പദ്ധതി, യാത്രാ സമയം 11 മണിക്കൂറിൽ നിന്ന് 6 മണിക്കൂറായി കുറയ്ക്കും. സംസ്ഥാനത്തുടനീളം സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യും.

എക്സ്പ്രസ് വേയിൽ എഐ ക്യാമറ സംവിധാനങ്ങൾ റോഡ് സുരക്ഷ ഉയർത്തുമെന്നും, ഷാജഹാൻപൂർ ജില്ലയിൽ IAF-നുള്ള എമർജൻസി ലാൻഡിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഉറപ്പാക്കുന്നു. 12 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ആറ് വരി എക്സ്പ്രസ് വേ, പിന്നീട് എട്ട് വരിയായി വികസിപ്പിക്കാവുന്നതാണ്. വിപണികൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം എന്നിവയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തും. കുടുംബങ്ങൾക്ക് അവശ്യ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുമെന്നും ബിസിനസുകൾക്ക് വിപണികളിലേക്കുള്ള വേഗത്തിലുള്ള കണക്ഷനുകളും സാധ്യമാകുമെന്നുമാണ് പ്രതീക്ഷ.

Photo and News Source: Kairali News