ടെഹ്റാനിലും ഇസ്‌ലാമാബാദിലും യുഎസ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം മടങ്ങിയെത്തിയത് കടുത്ത സുരക്ഷാ ഭീഷണിയിലായിരുന്നു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫും ഉൾപ്പെട്ട സംഘം വിമാനയാത്ര പകുതിവഴിയിൽ ഉപേക്ഷിച്ച് ബസ്, ട്രെയിൻ, കാർ എന്നിവയിലൂടെ രഹസ്യമായി യാത്ര തുടർന്നു.
യാത്രയ്ക്കിടെ വിമാനം ആക്രമിക്കപ്പെടുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് സംഘം വിമാനം മാറിക്കയറിയതായി രാഷ്ട്രീയ നിരീക്ഷകൻ സെയ്ദ് മുഹമ്മദ് മറാൻഡി വെളിപ്പെടുത്തി. ഇസ്‌ലാമാബാദിൽ നിന്ന് പുറപ്പെടുമ്പോൾത്തന്നെ യുഎസിനെ വിശ്വസിക്കാനാവില്ലെന്ന അഭിപ്രായം സംഘത്തിനുണ്ടായിരുന്നു. ഇറാനിലെ മഷാദിൽ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയ ശേഷം ടെഹ്റാനിലേക്ക് ട്രെയിനിലും ബസിലും കാറിലും യാത്ര തുടർന്നു.
Photo and News Source: Newsthen


