ബെൽജിയത്തെ അടിസ്ഥാനമാക്കി, യുഎസ്-ഇറാൻ സംഘർഷം മൂലം 3 കോടിയിലധികം ജനങ്ങൾ അതിദാരിദ്ര്യത്തിലേക്ക് വീഴുമെന്നും, അടുത്ത മാസങ്ങളിൽ ഗുരുതരമായ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകി. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ഇന്ധന, വള വിതരണത്തെ ബാധിച്ചു. ഇത് കാർഷിക ഉത്പാദനത്തെ ഗണ്യമായി കുറച്ചു. ഈ വർഷം അവസാനം വരെ വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും യുഎൻ വികസന മേധാവി അലക്സാണ്ടർ ഡി ക്രൂ അറിയിച്ചു.
ലോകത്തിലെ വളത്തിന്റെ 80% ഉല്പാദിപ്പിക്കുന്ന മിഡിൽ ഈസ്റ്റിൽ നിന്നാണ് ആഗോള വിതരണത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്കിലെ ദീർഘകാല പ്രതിസന്ധി ആഗോള ഭക്ഷ്യ ദുരന്തത്തിന് കാരണമാകുമെന്ന് എഫ്എഒ മുന്നറിയിപ്പു നൽകി. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, സുഡാൻ, ടാൻസാനിയ, കെനിയ, ഈജിപ്ത് എന്നിവിടങ്ങളിൽ ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമാവുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകി. ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം എന്നിവയും മുന്നറിയിപ്പു നൽകിയിരുന്നു.
Photo and News Source: Sathyam Online



