പശ്ചിമ ബംഗാളിൽ വ്യാഴാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 92.59% പോളിംഗ് രേഖപ്പെടുത്തി. സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പോളിംഗാണിത്. 3.6 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ ഭൂരിപക്ഷവും വോട്ട് ചെയ്തു.

2021-ലെ തിരഞ്ഞെടുപ്പിൽ 82.30% പോളിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് 294 അംഗ നിയമസഭയിൽ 213 സീറ്റുകളുമായി മമതയുടെ തൃണമൂല്‍ അധികാരം നിലനിർത്തി. ഈ വർഷത്തെ ഉയർന്ന പോളിംഗ് ഭരണകക്ഷിക്ക് തുടർച്ചയായ വിജയം നേടാനുള്ള സൂചനയാണോ എന്ന ചർച്ചയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രത്യേക പുനരവലോകനത്തിലൂടെ 91 ലക്ഷം വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ജുഡീഷ്യൽ വിധിന്യായത്തിന് ശേഷം 27 ലക്ഷം പേരുടെ പേരുകൾ പുനഃസ്ഥാപിച്ചു. ഈ നടപടി വോട്ടർമാരുടെ വിശ്വാസം വർദ്ധിപ്പിച്ചതായി കാണുന്നു.

Photo and News Source: Janmabhumi