തെരഞ്ഞെടുപ്പ് പൂർത്തിയായാൽ രാജ്യത്ത് പെട്രോളും ഡീസലും വിലയില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 25-28 രൂപ വരെ വിലയുയരാന്‍ സാധ്യതയുള്ളതായി കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ റിപ്പോര്‍ട്ട് പറയുന്നു. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം എണ്ണ വ്യാപാരത്തെ ബാധിക്കുകയും സ്പോട്ട്, ഫ്യൂച്ചര്‍ വിലകളില്‍ വലിയ വ്യത്യാസം സൃഷ്ടിക്കുകയും ചെയ്യുന്നു.

ക്രൂഡ് ഓയില്‍ വിലയില്‍ ഉയര്‍ച്ചയോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് 190-210 ദശലക്ഷം ഡോളറായി വളരുന്നു. ഇറക്കുമതി 13-15 ശതമാനം കുറഞ്ഞിട്ടും ഈ വര്‍ധനവുണ്ടാകുന്നു. റിഫൈനറികള്‍ക്ക് പ്രതിമാസം 27,000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുന്നു. എക്സൈസ് ഡ്യൂട്ടിയില്‍ 10 രൂപ ഇളവ് നല്‍കിയിട്ടും നഷ്ടം നികത്താന്‍ കഴിയുന്നില്ലെന്നാണ് റിഫൈനറികളുടെ വാദം. വിലയുയരുമെന്നാണ് പ്രവചനമെങ്കിലും ഇപ്പോഴും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

Photo and News Source: Newsthen