ഹര്‍ഭജന്‍ സിംഗും ശ്രീശാന്തും തമ്മിലുള്ള പഴയ കലഹം വീണ്ടും തലയെടുക്കുന്നു. 2008-ലെ ഐപിഎല്‍ സ്ലാപ്ഗേറ്റുമായി ബന്ധപ്പെട്ട പരസ്യം ചിത്രീകരിച്ച ഹര്‍ഭജന്‍ ഏകദേശം ഒരു കോടി രൂപ സമ്പാദിച്ചതായി ശ്രീശാന്ത് അവകാശപ്പെടുന്നു.

ഈ പരസ്യത്തിനായി തന്റെ ഇൻസ്റ്റാഗ്രാം പങ്കിടാൻ ഹര്‍ഭജന്‍ ശ്രീശാന്തിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം നിരസിച്ചതായും പറയുന്നു. ‘ഞാൻ ഒരിക്കലും ഭാജിയെക്കുറിച്ച് അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. ഇത് ആദ്യമായിരിക്കും’ എന്ന് ശ്രീശാന്ത് വ്യക്തമാക്കി.

‘അടുത്ത കാലം വരെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം വീണ്ടും പരസ്യം ചെയ്തു. അതില്‍ നിന്ന് 80 ലക്ഷം മുതൽ ഒരു കോടി വരെ അദ്ദേഹം സമ്പാദിച്ചു. തുടർന്ന് അദ്ദേഹം എന്നെ വിളിച്ച് സ്റ്റോറി പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല’ എന്ന് ശ്രീശാന്ത് പറഞ്ഞു. ‘ആരെങ്കിലും നിങ്ങളോട് തെറ്റ് ചെയ്താല്‍ ക്ഷമിക്കണം, പക്ഷേ അത് മറക്കരുത്. ഹര്‍ഭജന്‍ അതിന്റെ ഉദാഹരണമാണ്’

Photo and News Source: Newsthen