തൃശ്ശൂരിൽ വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് ആചാരപരമായ പൂരം ആഘോഷം ചുരുക്കിയാണ് നടത്തുന്നത്. നാളെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരം വടക്കുംനാഥ ക്ഷേത്രത്തിൽ എത്തുമെന്ന് ഇന്ന് പതിനൊന്നുമണിയോടെ കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയിലൂടെ പൂര വിളംബരം നടക്കും.

ഇതോടെ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ചെമ്പുക്കാവ്, പനമുക്കുംപള്ളി, അയ്യന്തോൾ, ലാലൂർ, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്തലക്കാവ്, കാരമുക്ക് ഭഗവതി ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും എത്തും. രാവിലെ 11 മണിക്ക് തിരുവമ്പാടി മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് ആരംഭിക്കും. രണ്ടുമണിയ്ക്ക് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം വടക്കുംനാഥ ക്ഷേത്ര മതിലിനുള്ളിൽ തുടങ്ങും. അഞ്ചുമണിയ്ക്ക് തെക്കോട്ടിറക്കവും തുടർന്ന് കുടമാറ്റവും നടക്കും. രാത്രിയിൽ പൂരങ്ങളുടെ തനിയാവര്‍ത്തനം ഉണ്ടാകും. 27-ന് രാവിലെ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും പകല്‍പ്പൂരത്തിന് ശേഷം ഉപചാരം ചൊല്ലി പൂരം സമാപിക്കും.

Photo and News Source: Janmabhumi