ടെഹ്‌റാനിൽ: ഇറാനിലെ നിർണായക തീരുമാനങ്ങൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC)യുടെ ഉന്നത കമാൻഡർമാരുടെ കൂട്ടായ്മയാണ് കൈക്കൊള്ളുന്നത്. പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയി പരിക്കേറ്റതിനെ തുടർന്ന് നേരിട്ടുള്ള നിയന്ത്രണത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. ഫെബ്രുവരി 28-ലെ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ മുഖത്തും കാലിനും ഗുരുതര പരിക്കേറ്റ മൊജ്താബയ്ക്ക് സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ടുണ്ട്. മൂന്നു ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും ഇനിയും ചികിത്സ ആവശ്യമാണ്. വെപ്പുകാൽ വേണ്ടിവരുമെന്നും മുഖത്തും ചുണ്ടിലും പൊള്ളലേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ആവശ്യമാകുമെന്നുമാണ് റിപ്പോർട്ടുകൾ.

ഉദ്യോഗസ്ഥരുമായുള്ള ബന്ധം പരിമിതമായ മൊജ്താബ്, പിതാവ് അലി ഖമനേയിയെപ്പോലെ കേന്ദ്രീകൃത അധികാരം പ്രയോഗിക്കുന്നില്ല. അധികാരം IRGCയുടെ ഉന്നത കമാൻഡർമാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. ജനറലുകളുടെ ബോർഡ് സൈനികതന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ഭരണനിർവഹണം നടത്തുകയും ചെയ്യുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കൽ, യുഎസുമായുള്ള നയതന്ത്രചർച്ചകൾ എന്നിവയാണ് പ്രധാന തീരുമാനങ്ങൾ.

Photo and News Source: Mathrubhumi