ഐറിഷ് ബാങ്കായ പെർമനന്റ് ടി. എസ്. ബി. യെ ഓസ്ട്രിയയിലെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായ ബാവാഗ് പി. എസ്. കെ ഏറ്റെടുക്കുന്നു. 1. 6 ബില്യൺ യൂറോ മുടക്കിയാണ് ഈ വാങ്ങൽ നടക്കുന്നത്. ഓഹരിക്ക് 2. 97 യൂറോ എന്ന നിലയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. പി. ടി. എസ്. ബി. യിലെ 57. 5% ഓഹരി ഐറിഷ് സർക്കാരിന്റെ പേരിലാണ്.
ഈ വില്പനയിലൂടെ 931 മില്യൺ യൂറോ സർക്കാരിന് ലഭിക്കും. 2009-ലെ സാമ്പത്തിക തകർച്ചയിൽ നിന്ന് ബാങ്കുകളെ രക്ഷിക്കാനായി സർക്കാർ നിക്ഷേപിച്ച പണം തിരിച്ചു ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ധനമന്ത്രി സൈമൺ ഹാരിസ്, രാജ്യത്തെ ബാങ്കിംഗ് മേഖലയെ പുനഃസ്ഥാപിക്കാൻ ഈ വില്പന സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. പുതിയ ഉടമകൾ പി. ടി. എസ്. ബി. യെയും ഐറിഷ് സമ്പദ് വ്യവസ്ഥയെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എ. ഐ. ബി. , പി. ടി.
എസ്. ബി. എന്നിവയിലെ സർക്കാർ പങ്കാളിത്തം തുടരേണ്ടതുണ്ടെന്നും ഷിൻ ഫെയ്ൻ സാമ്പത്തിക വക്താവ് പിയേഴ്‌സ് ഡോഹർട്ടി അഭിപ്രായപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലാകുന്ന ബാങ്കുകൾ സ്വകാര്യ താല്പര്യങ്ങൾക്കു മാത്രം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo and News Source: Sathyam Online



