ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കുടുംബം നഷ്ടപ്പെട്ട മുഹമ്മദ് ലുബ്ബാദിന്, ഭാര്യയുടെ ഗർഭത്തിൽ ഉണ്ടായിരുന്ന മകൻ ജീവനോടെ ഉണ്ടെന്നറിഞ്ഞു. രണ്ട് വർഷമായി കുട്ടിയെ കണ്ടെത്താൻ നടത്തിയ പോരാട്ടത്തിനൊടുവിൽ ഈജിപ്തിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ തന്റെ മകനാണെന്ന് അവകാശപ്പെടുന്നു. എന്നാൽ മറ്റൊരു കുടുംബവും ഈ കുട്ടിക്കായി അവകാശം ഉന്നയിച്ചിരിക്കുന്നു. യുദ്ധത്തിൽ ആശുപത്രി രേഖകൾ നഷ്ടപ്പെട്ടതോടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന മാത്രമേ അവസരമുണ്ടാകൂ. ഗാസയിലെ ലാബുകൾ തകർന്നതിനാൽ അന്താരാഷ്ട്ര ഏജൻസികളുടെ ഇടപെടൽ ആവശ്യമാണ്.
അനിശ്ചിതത്വത്തിലായ ലുബ്ബാദിന്റെ പോരാട്ടം സമൂഹമാധ്യമങ്ങളിൽ നൊമ്പരമുണർത്തുന്നു.
Photo and News Source: Newsthen



